@ കോഴിക്കോട് 1814, വടകര 1630
കോഴിക്കോട് : മൂന്ന് ദിവസങ്ങളിലായി നടന്ന അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ടിൽ ജില്ലയിലെ ഇരു ലോക്‌സഭ മണ്ഡലങ്ങളിലുമായി ആകെ വോട്ട് ചെയ്തത് 3,444 പേർ. കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ 1814 പേരും വടകര മണ്ഡലത്തിൽ (കൂത്തുപറമ്പ്, തലശ്ശേരി ഉൾപ്പെടെ) 1630 പേരുമാണ് വോട്ട് ചെയ്തത്. ഏപ്രിൽ 20, 21, 22 തീയ്യതികളിലായാണ് ഈ വിഭാഗക്കാരുടെ തപാൽവോട്ട് നടന്നത്.
ആദ്യദിനത്തിൽ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ 328 പേരും വടകര മണ്ഡലത്തിൽ 320 പേരും വോട്ട് രേഖപ്പെടുത്തി. ഏപ്രിൽ 21, 22 തിയതികളിൽ കോഴിക്കോട് യഥാക്രമം 569, 917 പേരും വടകരയിൽ 635, 675 പേരും വോട്ട് രേഖപ്പെടുത്തി.
പൊലീസ്, അഗ്‌നിശമന വിഭാഗം, ജയിൽ, എക്‌സൈസ്, മിൽമ, കെ.എസ്ഇ.ബി, ജല അതോറിറ്റി, കെ. എസ്. ആർ.ടി. സി, ട്രഷറി സർവീസ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി. എസ്. എൻ. എൽ, റെയിൽവേ, പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് എന്നിവയിലെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലെയും ഉദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ എന്നിവർക്കാണ് അവശ്യ സർവീസ് വിഭാഗത്തിൽ ഉൾപ്പെടുത്തി പോസ്റ്റൽ വോട്ട് സൗകര്യം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |