കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 70,000രൂപ പിഴയൊടുക്കാനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചു. വെള്ളറട പേരിക്കോട് റോഡരികത്തുവീട്ടിൽ സൂരജി(28)നെയാണ് കാട്ടാക്കട പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ഏഴ് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2019ലായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ എത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വെള്ളറടയിലുള്ള പ്രതിയുടെ വീട്ടിൽവച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാത്തതിനാൽ രക്ഷിതാക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിൽ ഒരു വർഷം മുമ്പും പ്രതി കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 24രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാട്ടാക്കട പൊലീസ് ഇൻസ്പെക്ടർ ഡി. ബിജുകുമാറാണ് പ്രതിയെ പിടിയൂടിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി.
പ്രതി.........സൂരജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |