മലയിൽകീഴ്: ജെ.സി.ബി.യുടെ സ്പെയർ പാർട്സുകൾ മോഷ്ടിച്ച കേസിൽ വിളപ്പിൽ കാരോട് വിളയിൽ ദേവീ ക്ഷേത്രത്തിന് സമീപം പ്ലാവില പുത്തൻവീട്ടിൽ അരവിന്ദി(30)നെ മലയിൻകീഴ് പൊലീസ് പിടികൂടി. വിളവൂർക്കൽ പുതുവീട്ടുമേല കവലോട്ടുകോണം സി.എസ്.ഐ ചർച്ചിന് സമീപം ഷിജി ഭവനിൽ വാടകയ്ക്കാണ് പ്രതി ഇപ്പോൾ താമസിക്കുന്നത്. പെരുകാവ് വട്ടവിളയിലുള്ള രാജേഷിന്റെ വീട്ടിനു പുറത്ത് നിറുത്തിയിട്ടിരുന്ന ജെ.സി.ബിയുടെ 30,000 രൂപ വിലവരുന്ന സ്പെയർ പാർട്സുകളാണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ 22ന് വൈകിട്ടാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. രാജേഷിന്റെ മാതാ-പിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജേഷിന്റെ വീട്ടിലെ ജോലിക്കാരി തങ്കമണിയുടെ മകനാണ് അരവിന്ദ്. മോഷ്ടിച്ച സാധനങ്ങൾ സ്കൂട്ടറിൽ കൊണ്ടുപോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ രാവിലെ പുതുവീട്ടിൽ ജംഗ്ഷന് സമീപത്തു നിന്നും പിടികൂടിയ പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച സാധനങ്ങൾ വട്ടവിളയിലുള്ള ആക്രിക്കടകളിൽ വിറ്റതായി പ്രതി സമ്മതിച്ചത്. കാട്ടാക്കട ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിൽ മലയിൻകീഴ് സി.ഐ നിസാമുദ്ദീൻ എസ്.ഐ രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
(ഫോട്ടോ അടിക്കുറിപ്പ്...അറസ്റ്റിലായ അരവിന്ദ്(30)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |