SignIn
Kerala Kaumudi Online
Thursday, 16 May 2024 8.33 AM IST

കാസർകോട്ട് കുറഞ്ഞത് നാലുശതമാനം വിജയം ഉറപ്പെന്ന് എൽ.ഡി.എഫ് പോളിംഗ് കുറഞ്ഞത് യു.ഡി.എഫ് മണ്ഡലങ്ങളിൽ

kasargod

കാസർകോട് : കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ വോട്ടെടുപ്പിൽ പോളിംഗ് ശതമാനത്തിൽ ഉണ്ടായ ഇടിവിൽ കണക്കുകൂട്ടലുമായി മുന്നണികൾ. . 2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ നാല് ശതമാനത്തിലേറെ വോട്ടുകളുടെ കുറവാണ് പോളിംഗിലുണ്ടായത്. കഴിഞ്ഞ തവണ അട്ടിമറി ജയം നേടിയ യു.ഡി.എഫിന് ഇത് ആശങ്ക നൽകിയിട്ടുണ്ടെങ്കിലും ഉയർന്ന ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തുമെന്നാണ് മുന്നണിയുടെ അവകാശവാദം. അതെ സമയം പോളിംഗ് ശതമാനത്തിലെ ഉയർച്ച സീറ്റ് തിരിച്ചുപിടിക്കുന്നതിന്റെ സൂചനയായാണ് എൽ.ഡി.എഫ് വിലയിരുത്തൽ.

കാസർകോട് തിരിച്ചുപിടിക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണനും എൽ.ഡി.എഫ് കൺവീനർ കെ.പി സതീഷ് ചന്ദ്രനും പറഞ്ഞു. വൻഭൂരിപക്ഷത്തോടെയുള്ള ജയമാണ് എൽ.ഡി.എഫ് ഉറപ്പിക്കുന്നത്. അതെസമയം വിജയം ആവർത്തിക്കുമെന്ന് സിറ്റിംഗ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ പോളിംഗ് കുറവ് യു.ഡി.എഫിനെ ആശങ്കയിലാഴ്ത്തിയുണ്ടെന്നതാണ് യാഥാർത്ഥ്യം.

അതെ സമയം മണ്ഡലത്തിൽ ഇത്തവണ 40,000 വോട്ടുകൾ വർദ്ധിക്കുമെന്നാണ് എൻ.ഡി.എയുടെ കണക്ക്. സ്ഥാനാർത്ഥി എം.എൽ അശ്വിനിയ്ക്ക് വ്യക്തപരമായും സംഘടനാബലത്തിലുമായിരിക്കും ഈ വർദ്ധനവെന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തൽ. 2019 ലെ തിരഞ്ഞെടുപ്പിൽ ഉണ്ണിത്താൻ 474961 വോട്ടും കെ. പി സതീഷ് ചന്ദ്രൻ 434523 വോട്ടും രവീശ തന്ത്രി 176049 വോട്ടുമാണ് നേടിയിരുന്നത്.


മലയോരത്തും പോളിംഗ് കുറഞ്ഞു

യു.ഡി.എഫ് കോട്ടകളായ മഞ്ചേശ്വരത്തും കാസർകോടിനും പുറമെ യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുബാങ്ക് ഉള്ള മലയോരമേഖലയിലും പോളിംഗ് കുറഞ്ഞിട്ടുണ്ട്. ഈസ്റ്റ് എളേരിയിലും വെസ്റ്റ് എളേരിയിലും യു. ഡി എഫ് കേന്ദ്രങ്ങളിൽ നാൽപതും അമ്പതും ശതമാനമായിരുന്നു പോളിംഗ്. ചില നേതാക്കൾക്കെതിരെയുണ്ടായ അച്ചടക്കനടപടികളും പടലപ്പിണക്കങ്ങളും തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒത്തുതീർപ്പിലെത്തിയിരുന്നെങ്കിലും ഇത്തരം പ്രശ്നങ്ങൾ കെട്ടടങ്ങിയില്ലെന്നതിന്റെ സൂചനകളും മേഖലയിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്.

അന്ന് തുണച്ചത് മഞ്ചേശ്വരം,​കാസർകോട് ,​ഉദുമ

മഞ്ചേശ്വരത്ത് 11103 വോട്ടും കാസർകോട് മണ്ഡലത്തിൽ 23106 വോട്ടുമായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന് ഭൂരിപക്ഷം.മുഖ്യ എതിരാളിയായ എൽ.ഡി.എഫിലെ കെ.പി.സതീഷ്ചന്ദ്രൻ ഈ രണ്ടിടത്തും മൂന്നാംസ്ഥാനത്തായിരുന്നതിനാൽ വൻവ്യത്യാസമാണ് ഉണ്ണിത്താനുമായി ഉണ്ടായിരുന്നത്. ഇതിന് പുറമെ ഉദുമയിൽ 8937 വോട്ടിന്റെ ലീഡും യു.ഡി.എഫിന് എൽ.ഡി.എഫിന് നേൽ ലഭിച്ചിരുന്നു. ഇതിന് പുറമെ പരമ്പരാഗത എൽ.ഡി.എഫ് മണ്ഡലങ്ങളായ കാഞ്ഞങ്ങാട്,​ തൃക്കരിപ്പൂർ,​ പയ്യന്നൂർ ,​കല്യാശ്ശേരി എന്നിവിടങ്ങളിൽ എൽ.ഡി.എഫിന്റെ ലീഡ് വലിയ തോതിൽ കുറഞ്ഞതും യു.ഡി.എഫിനെ തുണച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.