SignIn
Kerala Kaumudi Online
Saturday, 27 July 2024 1.14 PM IST

സംവരണ ക്വാട്ട നിർത്തലാക്കണമെന്ന അമിത് ഷായുടെ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്

amit-shah

ന്യൂഡൽഹി: സംവരണ ക്വാട്ട നിർത്തലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കുന്ന തരത്തിലെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രിക്ക് നോട്ടീസ്. മേയ് ഒന്നിന് ഹാജരാകാൻ രേവന്ത് റെഡ്ഡിക്ക് ഡൽഹി പൊലീസ് നിർദേശം നൽകി. വീഡിയോ വ്യാജമാണെന്നും വീഡിയോയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നൽകിയ പരാതിയിലാണ് നടപടി. തെലങ്കാനയിൽ നിന്നുള്ള മറ്റ് നാലുപേർക്കും ഡൽഹി പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കുള്ള സംവരണ ക്വാട്ട നിർത്തലാക്കണമെന്ന് ആഭ്യന്തരമന്ത്രി വാദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. തെലങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവച്ചിരുന്നു. ബിജെപിയുടെ "എസ്‌സി/ എസ്‌ടി സംവരണ ക്വാട്ടകൾ ഇല്ലാതാക്കാനുള്ള അജണ്ട" എന്ന പേരിൽ പിന്നീട് ഈ വീഡിയോ പല കോൺഗ്രസ് നേതാക്കന്മാരും പങ്കുവയ്ക്കുകയും ചെയ്തു. പ്രചാരണ റാലിക്കിടെയുള്ള അമിത് ഷായുടെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും വീഡിയോ വ്യാജമാണെന്നുമാണ് ബിജെപി ആരോപിച്ചത്. വീഡിയോ അപ്‌ലോഡ് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത അക്കൗണ്ടുകൾ കണ്ടെത്താൻ പൊലീസ് ഫേസ്‌ബുക്കിനും എക്‌സിനും നോട്ടീസ് അയച്ചിട്ടുണ്ട്.

തികച്ചും വ്യാജവും വലിയ തോതിലുള്ള അക്രമത്തിന് സാദ്ധ്യതയുള്ളതുമായ എഡിറ്റ് ചെയ്ത വീഡിയോയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. പട്ടികജാതി വിഭാഗങ്ങളുടെ വിഹിതം കുറച്ചതിന് ശേഷം മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലീങ്ങൾക്ക് ഭരണഘടനാ വിരുദ്ധമായി സംവരണം ഏർപ്പെടുത്തിയതിനെക്കുറിച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചതെന്ന് ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു.

വ്യാജ വീഡിയോ പല കോൺഗ്രസ് വക്താക്കളും പോസ്റ്റ് ചെയ്തതാണെന്നും അവർ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് തയ്യാറാകണമെന്നും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AMITSHAH, DELHI POLICE, NOTICE, TELANGANA CM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.