ന്യൂഡൽഹി : ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. കനേഡിയൻ ഹൈക്കമ്മിഷണർ ജസ്റ്റിൻ ട്രൂഡോയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ഏപ്രിൽ 28ന് ടൊറന്റോയിൽ നടന്ന ഖൽസ പരിപാടിയിലായിരുന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്തത്. പരിപാടിയിൽ ട്രൂഡോ പ്രസംഗിക്കാനായി വേദിയിൽ എത്തിയപ്പോൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. പ്രസംഗത്തിനിടയിലും മുദ്രാവാക്യം വിളി ആവർത്തിച്ചു. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയിലിവർ പ്രസംഗിക്കാനെത്തിയപ്പോഴും മുദ്രാവാക്യം വിളികൾ ഉയർന്നിരുന്നു. സിഖ് സമുദായത്തിന്റെ അവകാശങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രസംഗത്തിൽ ട്രൂഡോ പറയുകയും ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു,
സംഭവത്തിൽ ഇന്ത്യയുടെ പ്രതിഷേധവും ആശങ്കയും ഹൈക്കമ്മിഷണറെ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വിഘടന വാദത്തിനും അക്രമത്തിനും കാനഡയുടെ മണ്ണിൽ വീണ്ടും ഇടം നൽകുന്നതാണ് സംഭവമെന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു ഇത്തരം നിലപാട് തുടരുന്നത് ഇരുരാജ്യങ്ങളുടെയും പരസ്പര ബന്ധത്തെ ബാധിക്കുമെന്നും കാനഡയിൽ അക്രമം വർദ്ധിക്കുന്നതിന് ഇടയാകുമെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |