SignIn
Kerala Kaumudi Online
Saturday, 17 August 2024 11.14 AM IST

പെരിങ്ങമ്മലയിൽ കുടിവെള്ള പദ്ധതി നിശ്ചലം പൈപ്പുണ്ട്, വെള്ളമില്ല...

photo

പാലോട്: പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതർക്കെതിരെ ജനരോഷമിരമ്പുന്നു. പെരിങ്ങമ്മലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച് 123 കോടി ചെലവഴിച്ച് കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സമഗ്ര കുടിവെള്ള പദ്ധതി നിശ്ചലമായിട്ട് മാസങ്ങൾ കഴിഞ്ഞു. പനങ്ങോട് ആയിരവില്ലി ക്ഷേത്രത്തിനു സമീപം ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ പാതിവഴിൽ നിന്നു. ഇവിടെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒന്നേകാൽ ഏക്കർ സ്ഥലം വാട്ടർ അതോറിട്ടിക്ക് വാങ്ങി നൽകി. 70 സെന്റ് സ്ഥലം ട്രീറ്റ്മെന്റ് പ്ലാന്റിനും 30 സെന്റ് സ്ഥലം ടാങ്ക് നിർമ്മിക്കുന്നതിനും നൽകി. കൂടാതെ 10 സെന്റ് സ്ഥലം കിണറും പമ്പിംഗ് സ്റ്റേഷൻ നിർമ്മാണത്തിനായിട്ടും തമ്പുരാൻ വച്ചുണ്ടപാറയ്ക്ക് സമീപവും വാങ്ങി നൽകിയെങ്കിലും കുടിവെള്ള പദ്ധതികളൊന്നും നടന്നില്ല. പഞ്ചായത്ത് റോഡുകളിൽ പൈപ്പുലൈൻ സ്ഥാപിക്കുന്നതിന് 8 കോടി രൂപയാണ് അനുവദിച്ചത്. വേനൽ കടുത്തിട്ടും നാളിതുവരെ ഒന്നുമായില്ല.

 പൈപ്പിട്ടു, വെള്ളം മാത്രം വന്നില്ല

ചിറ്റൂർ മിനി വാട്ടർ സപ്ലൈ സ്കീം പദ്ധതി പ്രകാരം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2010ൽ 11 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കുറുപ്പൻകാല കുടിവെള്ളപദ്ധതി നിശ്ചലമായിട്ട് 13 വർഷം. അന്നത്തെ എം.എൽ.എയായിരുന്ന ജെ. അരുന്ധതിയാണ് പദ്ധതി നാടിന് സമർപ്പിച്ചത്. കുറുപ്പൻകാലയിലെ ആദിവാസി ജനവിഭാഗങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ വ്യക്തി ബ്ലോക്കിന് സംഭാവനയായി നൽകിയ 30 സെന്റ് സ്ഥലത്താണ് പമ്പ് ഹൗസും വാട്ടർ ടാങ്കും നിർമ്മിച്ചത്. പമ്പ് ഹൗസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഞാറനീലി ട്രൈബൽ സി.ബി.എസ്.ഇ സ്കൂളിലേക്ക് ആവശ്യമായ കുടിവെള്ളം ഇപ്പോഴും എത്തിക്കുന്നത് ഇതേ ടാങ്കിൽ നിന്നാണ്. ഇതിനോടനുബന്ധിച്ച് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പുകളും ടാപ്പുകളും സ്ഥാപിച്ചെങ്കിലും നാളിതുവരെ ഒരു തുള്ളിയും കിട്ടിയിട്ടില്ല.

 ഉദ്ഘാടനം കഴിഞ്ഞിട്ടും...

2010 സെപ്തംബർ 11നായിരുന്നു ഉദ്ഘാടനം കഴിഞ്ഞത്. എന്നാൽ ഉദ്ഘാടനം നടന്ന ദിവസം മാത്രമാണ് ഈ ഭാഗങ്ങളിലെ ആദിവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് കുടിവെള്ളം ലഭിച്ചത്. 13 വർഷമായിട്ടും നാളിതുവരെ ഈ പൈപ്പിലൂടെ ശുദ്ധജലം കുടിക്കാനുള്ള ഭാഗ്യം ഈ പ്രദേശത്തുള്ളവർക്ക് ലഭിച്ചിട്ടില്ല. ഏകദേശം നൂറിലധികം കുടുംബങ്ങളുള്ള ഈ പ്രദേശത്ത് ചില വീടുകളിലേക്ക് കുടിവെള്ളം ലഭിക്കുന്നത് കിലോമീറ്ററുകൾ അകലെയുള്ള കാട്ടരുവിയിൽ നിന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.