SignIn
Kerala Kaumudi Online
Thursday, 18 July 2024 6.35 AM IST

പുരുഷനു വേണ്ടിയല്ല സ്ത്രീധനം

marriage

വിവാഹമോചനം എന്നത് പണ്ടുകാലത്ത് അപൂർവമായിരുന്നെങ്കിലും ഇന്ന് അതൊരു പതിവു കാര്യമായിരിക്കുന്നു.

വിവാഹബന്ധങ്ങൾ വേർപിരിയാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് സ്വത്തു തർക്കവും സ്‌ത്രീധനത്തിന്റെ പേരിലുള്ള ഭിന്നതകളും തന്നെയാണ്. സ്‌ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നു. വിവാഹവേളയിൽ സ്‌ത്രീ കൊണ്ടുവരുന്ന സ്വത്തിലും സ്വർണത്തിലും പൂർണ അവകാശം ഭർതൃവീട്ടുകാർക്കാണെന്ന തെറ്റായ ധാരണ പ്രബലമായുണ്ട്. ആ തെറ്റിദ്ധാരണയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിയിലൂടെ തിരുത്തപ്പെട്ടിരിക്കുന്നത്.

വിവാഹസമയം സ്‌ത്രീ കൊണ്ടുവരുന്ന സ്വത്തിൽ ഭർത്താവിനോ ഭർതൃവീട്ടുകാർക്കോ യാതൊരു അധികാരവും ഇല്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ വരുമ്പോൾ സ്വർണമെടുത്ത് ഉപയോഗിച്ചാലും അതു മടക്കിനൽകാനുള്ള ബാദ്ധ്യത പുരുഷനുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. ഇതേ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ പരാതിക്കാരിക്ക് നീതി ലഭിക്കാതിരുന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട്, പരമോന്നത കോടതിയുടെ ഈ വിധി, തുടർന്നുണ്ടാകുന്ന വിവാഹമോചന കേസുകളിൽ മാർഗദർശനമായി മാറണം.

ലില്ലി

ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARRIAGES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.