ന്യൂഡൽഹി : മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ വ്യാജവാർത്തകൾ വരുന്നുവെന്നും, മാദ്ധ്യമങ്ങളെ വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹർജി ഒരു ലക്ഷം രൂപ പിഴയിട്ട് വിമർശനത്തോടെ ഡൽഹി ഹൈക്കോടതി തള്ളി.
ഡൽഹി സർക്കാരിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് മന്ത്രിമാരുമായി കൂടിയാലോചിക്കാൻ തീഹാർ ജയിലിൽ കേജ്‌രിവാളിന് സൗകര്യമൊരുക്കണമെന്നും ഹർജിക്കാരനായ ശ്രീകാന്ത് പ്രസാദ് ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാരനെ വിമർശിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ ബെഞ്ച്, അടിയന്തരാവസ്ഥയോ പട്ടാളഭരണമോ ഏർപ്പെടുത്തണം എന്നാണോയെന്ന് ചോദിച്ചു. മാദ്ധ്യമങ്ങളുടെയും കേജ്‌രിവാളിന്റെ എതിരാളികളുടെയും വായ് മൂടിക്കെട്ടാൻ കോടതിക്ക് എങ്ങനെ കഴിയും ? ആർക്കെങ്കിലുമെതിരെ സംസാരിക്കരുതെന്ന് എങ്ങനെ ഉത്തരവിടാൻ സാധിക്കുമെന്നും കോടതി ആരാഞ്ഞു. മാദ്ധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |