തിരുവനന്തപുരം: ആശുപത്രികളിൽ നാലു ദിവസമായി തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിൽ1810 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനവ്യാപകമായി 110 ആശുപത്രികളിലായിരുന്നു പരിശോധന.
കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം , മിനിമം വേതന നിയമം, പേയ്‌മെന്റ് ഒഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ് നിയമം എന്നീ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിച്ചത് . 34235 തൊഴിലാളികൾ ജോലി ചെയ്യുന്നതിൽ 628 പേർക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. 1182 മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കും.
റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |