ന്യൂഡൽഹി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇ.ഡിക്ക് നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി അടിയന്തരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെടുകയായിരുന്നു. കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകിയതിന് സമാനമാണ് സോറന്റെ സാഹചര്യമെന്നും ചൂണ്ടിക്കാട്ടി. അറസ്റ്റിനെതിരെയുള്ള ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ റാഞ്ചിയിലെ പ്രത്യേക കോടതി ഇന്നലെ തള്ളി. ഇ.ഡിയുടെ കടുത്ത എതിർപ്പ് പരിഗണിച്ചാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |