തലയോലപ്പറമ്പ്: ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ വൈക്കത്തെ ചിന്ന മിടുക്കനെ ജന്മനാട്ടിൽ ആദരിച്ചു.
ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ ചെമ്പ് തെക്കേച്ചിറ ഗിരിഷിന്റെയും ചിഞ്ചുവിന്റെയും മകനും കാക്കനാട് ജെംസ് മോഡേൺ അക്കാഡമിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രേയസിനാണ് ഏനാദി ടാഗോർ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദനവും സ്വീകരണവും നൽകിയത്. സ്വീകരണ സമ്മേളനം വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ ഗോപി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എസ്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് സാബു പി.മണലോടി മുഖ്യ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി സി.ആർ ശ്രീകുമാർ, കെ.കെ പ്രഭാകരൻ, കവിത ടീച്ചർ, ടി.സി ഗോപി, എൻ.വേണുഗോപാൽ, പി.പി സന്തോഷ്, കെ.ആർ ശിവൻ, മനു. ജി, വിജയരേഖ, രുഗ്മിണി, മധു, ലൈബ്രേറിയൻ ടി.പി റാണി തുടങ്ങിയവർ പ്രസംഗിച്ചു. നാസയുടെ സഹകരണത്തോടെ കണ്ടെത്തിയ 800 ലധികം ഛിന്ന ഗ്രഹങ്ങളിൽ രണ്ടെണ്ണമാണ് ശ്രേയസിന്റെ ക്രെഡിറ്റിലുള്ളത്. 2021 ൽ നാസയുടെ ഇ റിസർച്ച് ടീമിൽ അംഗമായി. തുടർന്ന് 2022ൽ നാസയുടെ സിറ്റിസൺ സയന്റിസ്റ്റായി. മാസ് ഇന്ത്യ ഒബ്‌സർവേഷൻ ടീം ആയ മിൽക്കി വേ എക്‌സ്‌പ്ലോറർ ടീം അംഗമായി പ്രർത്തിക്കുമ്പോഴാണ് ശ്രേയസ് രണ്ട് ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |