ആലപ്പുഴ: എൻ.എച്ച്.എം ഓഫീസിൽ അക്കൗണ്ട്‌സ് വിഭാഗത്തിന് സംഭവിച്ച പിഴവ് കാരണം 4500 രൂപയിൽ താഴെ ഇൻസെന്റീവ് ലഭിക്കേണ്ട ആശാവർക്കർക്ക് ലഭിച്ചത് ഒന്നര ലക്ഷം!
സംഭവം വിവാദമായതോടെ ആശാ കോ-ഓർഡിനേറ്റർ, വർക്കരെ കൊണ്ട് പണം തിരികെ അക്കൗണ്ടിൽ അടപ്പിച്ച് തലയൂരി. മാർച്ച് മാസത്തിലെ ഇൻസെൻറ്റീവ് നൽകിയപ്പോഴാണ് വീഴ്ച സംഭവിച്ചത്. 4300 രൂപ ലഭിക്കേണ്ട സ്ഥാനത്താണ് 158354 രൂപ ആശാപ്രവർത്തകയുടെ അക്കൗണ്ടിൽ വന്നത്.
ഓരോ മാസവും ജില്ലയിലെ കോ-ഓർഡിനേറ്റർ സോഫ്റ്റ് വെയറിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട് പരിശോധിക്കുകയും തെറ്റുണ്ടെങ്കിൽ അതത് ആരോഗ്യ സ്ഥാപനത്തിലെ സ്റ്റാഫിനെ കൊണ്ട് തിരുത്തി എന്റർ ചെയ്യിക്കുകയും വേണം. തുടർന്നുള്ള റിപ്പോർട്ടാണ് ജില്ലാ പ്രോഗ്രാം മനേജരുടെ ഓഫീസിൽ നടപടിക്രമമാക്കി അകൗണ്ട്‌സ് ഡിപ്പാർട്ട്മെന്റിൽ നൽകുന്നത്. ജില്ലാ അകൗണ്ട്‌സ് ഓഫീസറിന്റെ നേതൃത്വത്തിൽ പുനഃപരിശോധന നടത്തിയാണ് ഫണ്ട് അതത് ആശവർക്കർമാർക്ക് നൽകേണ്ടത്. എന്നിട്ടും, ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ വീഴ്ച ഗുരുതരമാണെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |