SignIn
Kerala Kaumudi Online
Sunday, 16 June 2024 4.08 PM IST

'ഇങ്ങനെ ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ചോദിക്കരുത്'; അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ ചുട്ടമറുപടി

devananda

ഉണ്ണിമുകുന്ദൻ ചിത്രം 'മാളികപ്പുറ'ത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തിൽ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. അയ്യപ്പനെ കാണാൻ പോകുന്ന കല്ലുവിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ഇതിനുപിന്നാലെ ദേവനന്ദയ്ക്ക് നിരവധി ആരാധകരുമുണ്ടായി.

മാളികപ്പുറത്തിന് മുമ്പ് മിന്നൽ മുരളി,​ മൈ സാന്റ,​ ഹെവൻ,​ തൊട്ടപ്പൻ,​ സൈമൺ ഡാനിയൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. മാളികപ്പുറം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ കൂടുതൽ അവസരങ്ങളം കുട്ടിയെ തേടിയെത്തി.

മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച് നവാഗതനായ മനു രാധാകൃഷ്ണൻ രചനയും സംവിധാനവും ചെയ്ത‌ "ഗു" ആണ് ദേവനന്ദയുടെ പുതിയ ചിത്രം. സൂപ്പർ നാച്വറൽ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദേവനന്ദയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ സൈജു കുറുപ്പ്, നിരഞ്ജ് മണിയൻപിള്ള രാജു, കുഞ്ചൻ, ലയാ സിംസൺ, അശ്വതി മനോഹർ, നന്ദിനി ഗോപാലകൃഷ്ണൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചന്ദ്രകാന്ത് മാധവ് ആണ് ഛായാഗ്രഹണം. ജോനാഥൻ ബ്രൂസ് ആണ് സംഗീതം. , എഡിറ്റിംഗ് - വിനയൻ എം.ജി. പി.ആർ. ഒ വാഴൂർ ജോസ്.

ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദേവനന്ദയും സൈജു കുറുപ്പും മണിയൻ പിള്ള രാജുവും പങ്കെടുത്ത ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അച്ഛനാണോ അമ്മയാണോ ദേവനന്ദയുടെ സൂപ്പർ ഹീറോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് ദേവനന്ദ നൽകിയ മറുപടിയാണ് അഭിമുഖം വൈറലാകാൻ കാരണം.


'അങ്ങനെ ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ചോദിക്കരുത്. അച്ഛനുള്ളതുകൊണ്ടാണ് ഷൂട്ടിംഗും പരിപാടിക്ക് പോണതുമൊക്കെ നടക്കുന്നത്. പക്ഷേ അമ്മയാണ് ഡ്രസിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. അമ്മയാണ് ഞങ്ങളുടെ നട്ടെല്ല്. അമ്മയും അമ്മൂമ്മയും കാരണമാണ് എനിക്ക് പഠിക്കാൻ പറ്റുന്നത്. നോട്ട് എഴുതി തീർക്കാൻ പറ്റുന്നത്. ക്ലാസിൽ പോകാൻ പറ്റുന്നത്. അച്ഛൻ ഉണ്ടെങ്കിലേ സിനിമയുടെ കാര്യം നടക്കുള്ളൂ. അമ്മയുണ്ടെങ്കിലേ പഠനത്തിന്റെ കാര്യം നടക്കുള്ളൂ. അച്ഛനാണ് ഡ്രൈവർ, മേക്കപ്പ് ആർട്ടിസ്റ്റ്, ഹെയർ സ്റ്റൈലിസ്റ്റ് എല്ലാം,'- ദേവനന്ദ പറഞ്ഞു.

ഗുളികന്റെ അത്ഭുതങ്ങളുമായിട്ടാണ് 'ഗു' തീയേറ്ററുകളിൽ വരുന്നതെന്ന് ദേവനന്ദ വ്യക്തമാക്കി. എല്ലാവരുടെയും അഭിനയം കാണാൻ തീയേറ്ററിൽ വരണം. തീയേറ്ററിൽ കാണുന്നത് നല്ല അനുഭവമായിരിക്കുമെന്നും കുട്ടി കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEVANANDA, ANCHOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.