കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം സ്വർണ വില വീണ്ടും പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ആഗോള വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ കേരളത്തിലെ സ്വർണ വില ഇന്നലെ പവന് 640 രൂപ ഉയർന്ന് 54,720 രൂപയിലെത്തി. ഗ്രാമിന്റെ വില 80 രൂപ വർദ്ധിച്ച് 6,840 രൂപയായി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയിൽ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യതകൾ മങ്ങിയതുമാണ് സ്വർണ വിലയിൽ വീണ്ടും കുതിപ്പ് സൃഷ്ടിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2,390 ഡോളറിന് മുകളിലെത്തിയിരുന്നു. ഇപ്പോഴത്തെ ട്രെൻഡുകൾ തുടർന്നാൽ സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുമെന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. അടുത്ത വാരം രാജ്യാന്തര വിപണിയിലെ വില റെക്കാഡ് നിരക്കായ 2,438 ഡോളർ കടക്കുമെന്നും അവർ പറയുന്നു.
യു.എസ് ബോണ്ടുകളുടെ മൂല്യത്തിൽ വർദ്ധന ദൃശ്യമാണെങ്കിലും നിക്ഷേപകർ സ്വർണത്തിൽ കൂടുതൽ സജീവമാകുകയാണ്. ഇപ്പഷാഴത്തെ സാഹചര്യത്തിൽ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഡിസംബർ മാസത്തിൽ നേരിയ തോതിൽ പലിശ കുറച്ചേക്കുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |