തിരുവനന്തപുരം: അനുഭവസമ്പത്തുള്ള അദ്ധ്യാപകരെ വിരമിക്കലിന്റെ പേരിൽ പറഞ്ഞുവിടരുതെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ . സെൻട്രൽ ലൈബ്രറിയുടെയും സി.വി.രാമൻപിള്ള ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സെൻട്രൽ ലൈബ്രറി അങ്കണത്തിൽ സി.വി.രാമൻപിള്ളയുടെ 166ാം ജന്മദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരും സംരക്ഷിക്കാത്ത മുത്തശ്ശൻ ,മുത്തശ്ശിമാരെ ദത്തെടുക്കണമെന്ന് അടൂർ കുട്ടികളെ ഉപദേശിച്ചു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും അടിത്തറയാണ് സി.വി കൃതികൾ. അവ സ്കൂൾതലം മുതൽ ഉൾപ്പെടുത്തി വായിക്കാൻ അദ്ധ്യാപകർ വിദ്യാർത്ഥികളെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറിയൻ പി.കെ.ശോഭന ആശംസയർപ്പിച്ചു. സി.വിയുടെ പൗരാവകാശ പ്രക്ഷോഭങ്ങൾ എന്ന വിഷയത്തിൽ പ്രൊഫ.കാർത്തികേയൻ നായർ അനുസ്‌മരണ പ്രഭാഷണവും ചെങ്കൽ സുകുമാരി സ്വാഗതവും ഡോ.രഘുറാം.കെ.നായർ നന്ദിയും പറഞ്ഞു. സി.വിയുടെ കൊച്ചുമകൾ സുശീലയും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തു. നോവൽ പാരായണത്തിൽ ഡോ.പി.വേണുഗോപാലൻ,ശ്രീജാ പ്രിയദർശനൻ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |