റാഞ്ചി: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന മുൻ കേന്ദ്രമന്ത്രിയും നിലവിലെ ഹസാരിബാഗ് എം.പിയുമായ ജയന്ത് സിൻഹയ്ക്ക് ബി.ജെ.പിയുടെ കാരണം കാണിക്കൽ നോട്ടീസ്. രണ്ടു ദിവസത്തിനകം സിൻഹ വിശദീകരണം നൽകാനാണ് ആവശ്യം. ഹസാരിബാഗിൽ വീണ്ടും സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും വോട്ടുപോലും ചെയ്തില്ലെന്നും നോട്ടീസിൽ പറയുന്നു. ജയന്തിനെ മാറ്റി മനിഷ് ജയ്‌സ്വാളിനെയാണ് ഇത്തവണ ബി.ജെ.പി. ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. ജയന്തിന്റെ നടപടികൾ കാരണം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേറ്റെന്ന് നോട്ടീസിൽ ആരോപിക്കുന്നു. ജാർഖണ്ഡ് ബി.ജെ.പി. ജനറൽ സെക്രട്ടറി അദിത്യ സാഹുവാണ് നോട്ടീസ് നൽകിയത്. ഇതുവരെ ജയന്ത് നോട്ടീസിന് മറുപടി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |