ചേർത്തല: കനത്ത മഴ തുടരുന്നതിനാൽ ചേർത്തല താലൂക്കിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടുഭീഷണിയിൽ. താലൂക്ക് പരിധിയിൽ 1800 ഓളം വീടുകൾ ഭീഷണിയിലാണ്. രണ്ടു ദിവസങ്ങളിലായി ചേർത്തല നഗരം,എഴുപുന്ന,അരൂർ എന്നിവിടങ്ങളിലായി നാലു വീടുകൾ ഭാഗികമായി തകർന്നു. തീരമേഖലയിൽ കടൽഭിത്തി തകർന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളും നീരൊഴുക്കു തടസമായ പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് ശക്തമായിരിക്കുന്നത്. വെള്ളം ഒഴുക്കി വിടുന്നതിനുള്ള ശ്രമങ്ങൾ പ്രദേശവാസികൾ നടത്തുന്നുണ്ട്. ചേർത്തല നഗരത്തിലും,തണ്ണീർമുക്കം,പട്ടണക്കാട്,വയലാർ,ചേർത്തല തെക്കു പഞ്ചായത്തുകളിലും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ചേർത്തല നഗരസഭ പത്താം വാർഡിൽ ലക്ഷ്മിപറമ്പി വിജയന്റെ വീടിന്റെ അടുക്കള കനത്തമഴയിൽ ഇടിഞ്ഞുവീണു. മഴയും വെള്ളക്കെട്ടും ശക്തമായതോടെ നിരീക്ഷണം ശക്തമാക്കി റവന്യൂ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |