കൊല്ലം: ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എൻജിൻ തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് അധികൃതർ കരയ്‌ക്കെത്തിച്ചു.
ബുധനാഴ്ച വൈകിട്ട് കടലിൽ പോയ പുത്തൻതുറ സ്വദേശിയായ സുനിയുടെ ലിജിൻ എന്ന ബോട്ടിലെ തൊഴിലാളികളാണ് തങ്കശേരിയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ കുടുങ്ങിയത്.
തുടർന്ന് രാത്രി ഏഴോടെ ബോട്ടിലെ തൊഴിലാളികൾ വയർലെസ് വഴി ഫിഷറീസ് അധികൃതരെയും ഫോണിൽ ബോട്ട് ഉടമയെയും വിവരം അറിയിച്ചു.
രാത്രിയിൽ കനത്ത മഴയായതിനാൽ ഫിഷറീസ് അധികൃതർക്ക് ഇവരുടെ അടുത്തെത്താനായില്ല. ഇന്നലെ പുലർച്ചെ ഫിഷറീസ് അധികൃതർ തൊഴിലാളികളുടെ അടുത്തെത്തി ബോട്ട് കെട്ടി വലിച്ച് കരയ്‌ക്കെത്തിച്ചു.
ജോബികുമാർ, മോഹനൻ, എ.ദിലീപ്, അലക്‌സ്, സോജൽ, സുശീൽ, ഒനിൽദാസ്, മിദാസ്, ജോൺപോൾ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |