തൃശൂർ: കോർപറേഷൻ പരിധിയിലെ ഓടകൾ, കനാലുകൾ തുടങ്ങിയവ വൃത്തിയാക്കുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ വി.ആർ. കൃഷ്ണതേജ നിർദേശിച്ചു. നീരൊഴുക്ക് സുഗമമാക്കുന്നതിന് അടിയന്തര പ്രാധാന്യമുള്ളവയുടെ പട്ടിക തയ്യാറാക്കിയാണ് പ്രവൃത്തികൾ ചെയ്യേണ്ടത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിർദേശം. മഴക്കാലം അവസാനിക്കുന്നതുവരെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. യോഗത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, എ.ഡി.എം: ടി. മുരളി, കോർപറേഷൻ സെക്രട്ടറി, സൂപ്രണ്ടിംഗ് എൻജിനീയർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ട അശ്വിനി ആശുപത്രിക്ക് സമീപത്തെ വീടുകളിലുള്ളവരെ ആവശ്യമെങ്കിൽ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റും
- വി.ആർ. കൃഷ്ണതേജ, കളക്ടർ
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും രോഗപ്രതിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കണം.
- പി. ബാലചന്ദ്രൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |