കൊല്ലങ്കോട്: നെന്മേനി വാഴപ്പുഴയൽ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പിൽ കാട്ടുപന്നിയെ കുടുക്കാനായി വെച്ച കെണിയിൽ കുടുങ്ങി ചത്ത പുള്ളിപുലിയുടെ ശരീരം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. കെണിയിൽ കുരുങ്ങിയതു മൂലം ജി.ഐ അയൺ സ്റ്റേ വയർവരിഞ്ഞുമുറുകിയതും നെർവസ് സിസ്റ്റത്തിനും ആന്തരീക അവയവങ്ങൾക്കുണ്ടായ രക്തസ്രാവവും ഹൃദയാഘാതവുമാണ് മരണകാരം.
രാവിലെ പത്തര മുതൽ ഒന്നര വരെ നീണ്ടു നിന്ന പോസ്റ്റുമോർട്ടത്തിൽ മണ്ണുത്തി വെറ്റിനറി കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.അനൂപ് രാജ്, ഡോ.ദിവ്യ എക്സ്‌പേർട്ട് കമ്മിറ്റി അംഗങ്ങളായ ഡ്യൂ.സി.എസ്.ശശീന്ദ്ര ബാബു, എൻ.ടി.എസ്.എ അഡ്വ.ലിജോ പനങ്ങാട്, ഫോറസ്ട്രീ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ചീഫ് ചൈൽഡ് ലൈഫ് സച്ചിൻ കെ.അരവിന്ദ് നെന്മാറ ഡി.എഫ്.ഒ കെ.പ്രവീൺ, കൊല്ലങ്കോട് ഫോസ്റ്റ് റെയ്ഞ്ച് ഓഫീസർ എന്നിവർ പങ്കെടുത്തു.
പോസ്റ്ററുമോർട്ടത്തിനു ശേഷം ശരീരാവശിഷ്ടങ്ങൾ കൊല്ലങ്കോട് വനം വകുപ്പിന്റെ ഉൾക്കാടുകളിൽ കൊണ്ടുപോയി കൊല്ലങ്കോട് ഫോസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ.പ്രമോദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എസ്. മണിയൻ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എന്നിവരുടെ നേതൃത്വത്തിൽ സംസ്‌കരിച്ചു.
പുള്ളിപ്പുലിയെ കെണി വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തി വരുന്നതായും സ്ഥല ഉടമയ്ക്കതിരെ നടപടി എടുക്കുമെന്നും വനം വകുപ്പ് കൊല്ലങ്കോട് റെയ്ഞ്ച് ഓഫീസർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നാല് വയസുപ്രായമുള്ള പുള്ളിപുലി കെണിയിൽ കുരുങ്ങിയത്. മയക്കുവെടി വച്ച് കെണിയിൽ നിന്ന് കൂട്ടിലാക്കിയ പുലി ഡോക്ടർമാർ നിരീക്ഷിക്കവെ ചാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |