കോട്ടയം : ചലചിത്ര - മിമിക്രി താരം കോട്ടയം സോമരാജൻ (62) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ സോമരാജൻ കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, നടൻ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലകളിൽ തിളങ്ങി. അഞ്ചരകല്യാണം, കണ്ണകി , കിംഗ് ലയർ, ഫാന്റം, ചന്ദ്രനുദിക്കുന്ന ദിക്കിൽ, ബാംബു ബോയ്സ്, ചാക്കോ രണ്ടാമൻ, ഇലകൾ പച്ച പൂക്കൾ മഞ്ഞ, അണ്ണൻ തമ്പി, ആനന്ദഭൈരവി, കിസാൻ തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചു. കോട്ടയം നസീർ, നസീർ സംക്രാന്തി, വി.ഡി.രാജപ്പൻ എന്നിവർക്കൊപ്പം ദീർഘകാലം പ്രവർത്തിച്ചു. ചാനൽ ഷോകളിലും സജീവമായിരുന്നു. ആറുമാസം മുൻപ് പക്ഷാഘാതം വന്നതോടെയാണ് ഇടവേളയെടുത്തത്. കഴിഞ്ഞ ദിവസം ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ: ശാന്തമ്മ. മക്കൾ: ശാരിക (നഴ്സിംഗ് ഓഫീസർ, ശ്രീചിത്ര), രാധിക (ദുബായ്), ദേവിക (ഇസാഫ് ബാങ്ക്). മരുമക്കൾ : ബീബീഷ് കുട്ടി (ഗവ. സിറ്റി ഹൈസ്‌കൂൾ, തിരുവനന്തപുരം), ഹരീഷ് മോഹൻ (സ്റ്റുഡയോ, റാന്നി), ജിനു ജോസ് (മാന്തുരുത്തി). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |