മാഡ്രിഡ്: സ്‌പെയിനിൽ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ മയോർക ദ്വീപിൽ റെസ്റ്റോറന്റ് തകർന്നുവീണ് നാല് പേർ കൊല്ലപ്പെട്ടു. സ്പാനിഷ്, ജർമ്മൻ, സെനഗൽ വംശജരാണ് കൊല്ലപ്പെട്ടത്. 21 പേർക്ക് പരിക്കേറ്റു. 7 പേരുടെ നില ഗുരുതരമാണ്. ദ്വീപിന്റെ തലസ്ഥാനമായ പാൽമയിലെ മെഡൂസ ബീച്ച് ക്ലബ് എന്ന ഇരുനില റെസ്റ്റോറന്റിൽ പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8.30നായിരുന്നു (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 12) അപകടം. മുകൾ നില തകർന്ന് താഴെയുണ്ടായിരുന്ന കസ്റ്റമേഴ്സിന്റെയും ജോലിക്കാരുടെയും മീതെ പതിച്ചു. മുകൾനിലയിൽ പരിധിയിൽ കൂടുതൽ ഭാരം ചെലുത്തിയതാണ് തകർച്ചയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കെട്ടിടം നിർമ്മാണച്ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |