തൊടുപുഴ: കരിങ്കുന്നം പ്ലാന്റേഷൻ ജംഗ്ഷൻ ഭാഗത്ത് നിന്നും അനധികൃതമായി പാറ കടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസറെ സസ്പെന്റ് ചെയ്തു. മുട്ടം പൊലീസ് സ്റ്റേഷനിലെ എം.എസ് ഷാജിയെയാണ് ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് സസ്‌പെൻഡ് ചെയ്തത്.മേയ് 5ന് അർദ്ധരാത്രി പ്ലാന്റേഷൻ ഭാഗത്ത് നിന്നും പുരയിടത്തിൽ നിന്നും അനധികൃതമായി കുന്നിടിച്ച് പാറപൊട്ടിച്ച് കടത്തുന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എംആർ മധുബാബുവിന് ലഭിച്ച വിവരം തൊടുപുഴ ഡിവൈ.എസ്.പി യുടെ സ്‌ക്വാഡിന് കൈമാറുകയായിരുന്നു പൊലീസ് സ് എത്തിയപ്പോൾ കൂനയായി കിടക്കുന്ന മണ്ണും പാറകളും അത് കടത്തി കൊണ്ട് പോകുന്നതിനായി സമീപത്തായി ഏഴ് ടോറസ് ലോറികളും ഒരു ഹിറ്റാച്ചിയും കണ്ടെത്തി. പണി ചെയ്തവർ ഓടിരക്ഷപെടുന്നതിനിടെ ഒരാളെ പൊലീസ് പിന്തുടർന്ന് പിടിച്ചു നിർത്തിയപ്പോൾ അത് മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ഷാജിയാണെന്ന് മനസ്സിലായി.. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അനധികൃത ഖനനത്തെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമായത് . പുരയിടത്തിൽ ഖനനത്തിന് യാതൊരു അനുമതിയും നൽകിയിട്ടില്ലെന്നും മനസ്സിലായി.കൂടുതൽ അന്വേഷണം നടത്തിയതിൽ ഷാജിയ്ക്ക് പല ബിനാമി പേരുകളിൽ റിയൽ എസ്റ്റേറ്റ് കച്ചവടം ഉള്ളതായും അനധികൃത പാറ, മണ്ണ് ഖനന മാഫിയയുമായി ഇയാൾക്ക് ബന്ധമുള്ളതായും മനസ്സിലായിസംഭവത്തെ തുടർന്ന് തൊടുപുഴ ഡിവൈഎസ്പി വിശദമായ അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |