കട്ടപ്പന :കഞ്ചിയാർ കക്കാട്ടുകട അഞ്ചുരുളി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡിലെ ചെളികുഴികളിൽ വാഴനട്ടു.മഴ പെയ്യുന്നതോടെ ഉണ്ടാകുന്ന വെള്ളകെട്ട് പ്രദേശവാസികൾ വർഷങ്ങളായി നേരിടുന്നതാണ്.ഇടുക്കിയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിയലേക്കുള്ള പാതകൂടിയാണിത്. പാതയുടെ ശോച്യാവസ്ഥ കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട്‌ചെയ്തിരുന്നു.
കാഞ്ചിയാർ പഞ്ചായത്തിൽ ഉൾപ്പെട്ട കക്കാട്ടുകട അഞ്ചുരുളി റോഡ് ആണ് വർഷങ്ങളായി ശോചനീയാവസ്ഥയിൽ തുടരുന്നത്. മഴ പെയ്യുന്നതോടെ പാതയിൽ വലിയ തോതിലുള്ള വെള്ളക്കെട്ടാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
പാതയിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലം വാഹന യാത്രക്കാർക്ക് പുറമേ കാൽനടയാത്രക്കാരും വലിയ ക്ലേശമാണ് സഹിക്കുന്നത്. നാളുകളായി തുടരുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാൻ അധികാരികളുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാവാത്ത സാഹചര്യത്തിലാണ് വാഴ നട്ട് പ്രതിഷേധം അറിയിച്ചത്.
ഹൈറേഞ്ചിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിയലേക്കുള്ള പാതയും ഇതുതന്നെയാണ്.നിലവിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് പാത. പാത പൊതുമരാമത്ത് വിഭാഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ പൊതുമരാമത്ത് മന്ത്രിക്ക് പ്രമേയം പാസാക്കി നൽകിയിരുന്നു. നാളിതുവരെയായും പാതയുടെ നവീകരണത്തിന് ഒരു ഇടപെടലും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്.കാലവർഷം ശക്തമാകുന്നതോടെ പാത വലിയതോതിലുള്ള വെള്ള കെട്ടിനെയാകും അഭിമുഖീകരിക്കേണ്ടി വരിക.
വാഹന, കാൽനട യാത്രക്കാർക്ക് പുറമേ മേഖലയിലെ വീടുകളിലേക്ക് റോഡിൽ നിന്നും വെള്ളം ഒലിച്ചു കയറുന്നതു, വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിവെള്ളം വീടിന്റെ പരിസരത്തേക്ക് തെറിക്കുന്നതും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |