തിരുവനന്തപുരം: എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പാളയത്ത് വച്ച് യുവാവിനെ മയക്കുമരുന്നുകളുമായി പിടികൂടി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ സംഘം ഹോണ്ട ആക്ടീവയിൽ മയക്കുമരുന്ന് വില്പനയ്ക്കിറങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതി നിറമൺകര സ്വദേശി അഖിലിന് 23 വയസാണ് പ്രായം. ഇയാളിൽ നിന്ന് 11.0833 ഗ്രാം MDMA യും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
അര ഗ്രാമിൽ കൂടുതൽ MDMA കൈവശം വയ്ക്കുന്നത് NDPS നിയമപ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്. മോഷണ കേസിലും, കഞ്ചാവ് കേസിലും മുൻ പ്രതിയാണ് പിടിയിലായ അഖിൽ.
പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ അഞ്ജന G നായർ എന്നിവർ പങ്കെടുത്തു.
കുന്നംകുളത്ത് കോടയും ചാരായവും പിടികൂടി
കുന്നംകുളത്ത് 40 ലിറ്റർ ചാരായവും, 300 ലിറ്റർ കോടയും പിടികൂടി. കടങ്ങോട് മയിലാടുംകുന്ന് സ്വദേശി ഉദയകുമാർ, പാറപ്പുറം സ്വദേശി അശോകൻ എന്നിവരെ ഇതുമായി ബന്ധപ്പെട്ടു കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ഹരീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. രണ്ടു ബൈക്കുകൾ, വാറ്റ് ഉപകരണങ്ങൾ തുടങ്ങിയവയും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
AEI (ഗ്രേഡ് ) മാരായ പി ജി.ശിവശങ്കരൻ, A.C ജോസഫ്, N. R രാജു, സുനിൽദാസ്, സിദ്ധാർത്ഥൻ, പ്രിവന്റീവ് ഓഫീസർ മോഹൻദാസ്, സിവിൽ എക്സൈസ് ഓഫീസർ (ഗ്രേഡ്) സന്തോഷ്, സിവിൽ എക്സൈസ് ഓഫീസറായ ലത്തീഫ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു. വടക്കാഞ്ചേരി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |