തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ആറു ദിവസം മാത്രം ശേഷിക്കേ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ 75 ശതമാനം പാഠപുസ്തകങ്ങളും കുട്ടികൾക്ക് നൽകാനായി
സ്കൂളുകളിലെത്തിച്ചു. 3.5 കോടി പാഠപുസ്തകങ്ങളിൽ 92 ശതമാനത്തിന്റെ അച്ചടിയും പൂർത്തിയായി. ഈ വർഷം പരിഷ്കരിച്ച 1,3,5,7,9 ക്ളാസുകളിലെ പാഠപുസ്തകങ്ങളിൽ 70 ശതമാനവും മാറ്രമില്ലാത്ത 2,4,6,8,10 ക്ളാസുകളിലെ 96 ശതമാനം പാഠപുസ്തകങ്ങളുംഎത്തിച്ചു. സ്കൂൾ തുറക്കുന്നതിന് മുൻപുതന്നെ മുഴുവൻ പാഠപുസ്തകങ്ങളും എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കൈത്തറി യൂണിഫോമിന്റെ വിതരണോദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിക്കും.
സ്കൂൾ വാഹനങ്ങൾക്ക്
`വിദ്യാവാഹൻ' നിർബന്ധം
കോവളം സതീഷ്കുമാർ
തിരുവനന്തപുരം: സ്കൂൾ വാഹനങ്ങൾമൊബൈൽ ഫോണിൽ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനുള്ള 'വിദ്യാ വാഹൻ' ആപ്പ് നിർബന്ധമാക്കും. മോട്ടോർ വാഹന വകുപ്പ് ആവിഷ്കരിച്ച ഈ ആപ്പ് സജ്ജമാക്കാൻ ഫിറ്റ്നസ് പരിശോധനയ്ക്ക് വാഹനങ്ങൾ കൊണ്ടുവന്ന വേളയിൽ നിർദേശിച്ചിട്ടുണ്ട്.ഉറപ്പാക്കാൻ സ്കൂൾ തുറന്നശേഷം പരിശോധന നടത്തും.
രക്ഷിതാക്കളുടെ മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും അത് രക്ഷിതാക്കളെ അറിയിക്കണമെന്നുംസ്കൂൾ അധികൃതർക്ക്എം.വി.ഡി
സന്ദേശം അയച്ചുതുടങ്ങി.
കഴിഞ്ഞ വർഷം ഈ നിർദേശം നൽകിയെങ്കിലും മിക്ക സ്കൂളുകളും പാലിച്ചില്ല. കരാർ വാഹനങ്ങൾക്കും ഇതു ബാധകമാണ്. വാഹനം എവിടെ എത്തിയെന്ന് ജി.പി.എസിന്റെ സഹായത്തോടെ നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് 'വിദ്യാവാഹൻ'.
സ്കൂളിലുംവീട്ടിലും
എം.വി.ഡിക്കും കാണാം
#കുട്ടികളെ സ്കൂളിലേക്ക് അയച്ചു കഴിഞ്ഞാൽ തിരികെ എത്തും വരെയുള്ള മാതാപിതാക്കളുടെ ആശങ്കയ്ക്ക് ഇല്ലാതാക്കാനാണ് 'വിദ്യാ വാഹൻ' ആപ്പ് അവതിപ്പിച്ചത്
# പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
#ലൊക്കേറ്റ് ചെയ്യേണ്ട വാഹനത്തിന്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ വാഹനം മാപ്പിലൂടെ നിരീക്ഷിക്കാം.
വാഹനത്തിന്റെ സഞ്ചാരം,ലൊക്കേഷൻ, എത്തിച്ചേരുന്ന സമയം എന്നിവ എം.വി.ഡിക്കും സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം.
#രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാനാകും.
27,400:
സംസ്ഥാനത്തെ
സ്കൂൾ ബസുകൾ
1800 599 7099:
വിദ്യാവാഹൻ
വിവരങ്ങൾക്ക്
ടോൾ ഫ്രീ നമ്പർ
പ്ളസ് വൺ പ്രവേശനം:
അപേക്ഷകളിൽ വർദ്ധന
കൂടുതൽ മലപ്പുറത്ത്
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലം പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷകളിൽ വർദ്ധന. കഴിഞ്ഞ വർഷത്തെക്കാൾ 6,630 പേർ കൂടുതൽ. കഴിഞ്ഞ വർഷം അപേക്ഷകർ 4,59,330. ഇക്കൊല്ലം 4,65,960 പേർ. അതേസമയം, സി.ബി.എസ്.ഇയിൽ നിന്നുള്ള അപേക്ഷകർ കുറഞ്ഞു. കഴിഞ്ഞവർഷം 25,421. ഇക്കൊല്ലം 23,669. (കുറവ് 1752). ഈ വർഷം സി.ബി.എസ്.ഇയിൽ പത്താംക്ളാസ് ജയിച്ചത് 59,857പേർ. ഇതിൽ പ്ലസ് വണ്ണിന് കേരള സിലബസിലേക്ക് അപേക്ഷിച്ചത് 23, 699പേർ മാത്രം. പ്ളസ് വൺ പ്രവേശനത്തിന് വർദ്ധിച്ച ആകെ അപേക്ഷകരിൽ 5,509 പേരും മലപ്പുറത്താണ്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ളതും മലപ്പുറത്താണ് 82,434. അപേക്ഷകർ കുറഞ്ഞത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ.
അപേക്ഷകർ
(ബ്രാക്കറ്റിൽ
കഴിഞ്ഞവർഷത്തേത്)
കേരള സിലബസ്.................... 4,32,428 (4,22,933)
സി.ബി.എസ്.ഇ........................ 23,699 (25,421)
ഐ.സി.എസ്.ഇ...................... 2,461(2632)
മറ്റ് സ്കീമുകൾ............................ 7,372 (8344)
ജില്ലകളിൽ അപേക്ഷകർ
(ബ്രാക്കറ്റിൽ
കഴിഞ്ഞവർഷത്തേത്)
തിരുവനന്തപുരം................ 34573 (34403)
കൊല്ലം................................. 32259 (32907) ,
പത്തനംതിട്ട......................... 13850 (13994)
ആലപ്പുഴ................................25117(25562),
കോട്ടയം................................22517(22862)
ഇടുക്കി..................................12960 (12655)
എറണാകുളം...................... 38344 (37470)
തൃശ്ശൂർ..................................40283 (38929)
പാലക്കാട്............................ 45222 (44163)
കോഴിക്കോട്....................... 48140(47101)
മലപ്പുറം................................ 82434(80922)
വയനാട്................................12087(12025),
കണ്ണൂർ................................. 38017(36922),
കാസർകോട്....................... 20157(19415)
ആകെ.................................. 465960 (459330)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |