കട്ടപ്പന: കാറിന് പുറകിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കൽത്തൊട്ടി ചിറയിൽ ജസ്റ്റിൻ (34) കട്ടപ്പന പൊലീസിൽ കീഴടങ്ങി. ഞായറാഴ്ച്ച രാത്രി 11 ന് കട്ടപ്പന സെൻട്രൽ ജംഗ്ഷന് സമീപമാണ് സംഭവം. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ കട്ടപ്പന ഇടശേരി ബാറിന് സമീപത്ത് വെച്ച് തർക്കം ഉണ്ടായി.തുടർന്ന് അവിടെ നിന്നും കട്ടപ്പന സെൻട്രൽ ജംഗ്ഷൻ വഴി മാർക്കറ്റ് റോഡിലേക്ക് പോയ കൊച്ചുതോവാള ചേന്നാട്ടുവീട്ടിൽ ക്രിസ്റ്റോ (27) യുടെ ബൈക്കിൽ ജസ്റ്റിൻ തന്റെ കാർ ഇടിപ്പിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ക്രിസ്റ്റോയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി എന്നാണ് സുഹൃത്തുക്കളുടെ മൊഴി. തുടർന്ന് നാട്ടുകാരും സുഹൃത്തുകളും പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു . ക്രിസ്റ്റോയുടെ ഒൻപത് വാരിയെല്ലുകൾ പൊട്ടുകയും ശ്വാസകോശത്തിന് ക്ഷതവുമേറ്റിട്ടുണ്ട്. വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുന്ന ക്രിസ്‌റ്റോയുടെ നില ഗുരുതരമായി തുടരുകയാണ്. ഇടിപ്പിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച സ്വിഫ്റ്റ് കാർ ഒസ്സാനം ഇടുക്കികവല ബൈപ്പാസ് റോഡിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |