കോട്ടയം: ഒരാഴ്ച്ചയ്ക്കുള്ളിൽ കറുത്തപൊന്നിന്റെ വിലയിൽ 18 രൂപയുടെ വർദ്ധനവുണ്ടായിട്ടും ചരക്കില്ലാത്തതിനാൽ സാധാരണ കർഷകർക്ക് ഗുണമില്ല. ഏഴു രൂപ ഇടിഞ്ഞ സ്ഥാനത്തു നിന്നിടത്തുനിന്നാണ് കയറിയത്. വില
ആഭ്യന്തര ഡിമാൻഡ് കൂടി വില്പനയ്ക്ക് ചരക്ക് വരവ് കുറഞ്ഞതോടെയാണ് വില ഉയർന്നത്. കൊച്ചിയിൽ കഴിഞ്ഞ ആഴ്ചയിലും 105 ടൺ കുറവ്കുരുമുളകാണ് വില്പനയ്ക്ക് എത്തിയത്. വില ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ ഇടനിലക്കാർ പിടിച്ചു വയ്ക്കുന്നതാണ് ചരക്ക് വിപണിയിൽ എത്താതിതിരിക്കാൻ കാരണം.കേരളത്തിൽ മാത്രമല്ല ആഗോളതലത്തിലും കുരുമുളക് വില കുതിച്ചുയരുകയാണ്. ഏറെ ഡിമാൻഡുള്ള ഇന്ത്യൻ മുളക് വില 7350 ഡോളറായി ഉയർന്നു. വിയറ്റ്നാം 5750ലേക്കും ബ്രസീൽ 5500 ഡോളറായും ശ്രീലങ്ക 6200ഉം ഇന്തോനേഷ്യ 6000 ഡോളറിലുമെത്തി.
ഡിമാൻഡ് കൂടിയതോടെ കേരള അതിർത്തി വഴി നികുതി വെട്ടിച്ച് തമിഴ്നാട്, കർണാടക കുരുമുളക് ഉത്തരേന്ത്യയിൽ വില്ക്കുന്നുണ്ടെന്ന് പറയുന്നു. കൊച്ചിയിൽ കിലോയ്ക്ക് 600 രൂപയിൽ താഴെയുള്ളപ്പോൾ കള്ള ബില്ലുണ്ടാക്കി തമിഴ്നാടും കർണാടകയും വില കുറച്ച് നികുതി വെട്ടിപ്പു നടത്തുന്നുവെന്ന പരാതി വ്യാപകമാണ് .അതിർത്തിയിൽ നികുതി വെട്ടിപ്പു തടയാൻ ജി.എസ്.ടി ഇടപെടൽ ശക്തമാക്കണമെന്ന ആവശ്യവും വ്യാപാരികൾ ഉയർത്തുന്നു.
പരിശോധന ഫലം ചെയ്യുമോ?
ഗുണനിലവാരം കുറഞ്ഞ ഇറക്കുമതി കുരുമുളകിൽ നാടൻ കലർത്തിയുള്ള വില്പന വർദ്ധിച്ചതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് കുരുമുളകിന്റെ ഗുണനിലവാരം കണ്ടെത്താൻ പരിശോധനയ്ക്കു തയ്യാറായിട്ടുണ്ട്. ഇത് ഇറക്കുമതി കുരുമുളക് സുഗന്ധദ്രവ്യമാക്കി മാറ്റി കയറ്റുമതി ചെയ്യാനുള്ള ലൈസൻസിന്റെ മറവിൽ തട്ടിപ്പു നടത്തുന്നവരെ കുടുക്കിയേക്കും. ഇറക്കുമതി കുരുമുളക് സുഗന്ധ വ്യഞ്ജനമാക്കി മാറ്റുന്ന ഏജൻസികളിൽ പരിശോധന വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇത് ഇറക്കുമതിയും കുരുമുളക് കള്ളക്കടത്തും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ
##
കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കുരുമുളക് ഉത്പാദനത്തെ ദോഷകരമായി ബാധിച്ചതോടെയാണ് വില കുതിച്ചുയരുന്നത്.
വില്ക്കാൻ കൈവശംചരക്കില്ലാത്ത സാധാരണ കർഷകർക്ക് ഇതിന്റെ പ്രയോജനമില്ല. ലൈസൻസിന്റെ മറവിൽ ഗുണനിലവാരം കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്യുന്ന തട്ടിപ്പും കള്ളക്കടത്തും അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചാലേ ഉയർന്ന വില സ്ഥിരമായി നിലനിർത്തി സാധാരണ കർഷകർക്ക് നേട്ടമുണ്ടാകൂ.
സുധാകരൻ, കുരുമുളക് കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |