അടൂർ : കുടിവെള്ള പദ്ധതിയിലെ മോട്ടോറിന്റെ തകരാർ പരിഹരിച്ചതോടെ ചക്കൻചിറമലയിലെ കുടിവെള്ള പ്രശ്നത്തിന് താത്കാലിക പരിഹാരമായി. ഒരു മാസത്തോളമായി കേടായിരുന്ന മോട്ടോർ കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി നന്നാക്കി. പദ്ധതിയെ ആശ്രയിച്ചിരുന്ന പ്രദേശത്തെ 20 കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെ തുടർന്ന്
പള്ളിക്കൽ പഞ്ചായത്ത് മൂന്നാംവാർഡ് അംഗം ജി.പ്രമോദിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മറ്റ് അംഗങ്ങളായ മുണ്ടപ്പള്ളി സുഭാഷ്, റോസമ്മ സെബാസ്റ്റ്യൻ, ദിവ്യ അനീഷ്, രഞ്ജിനി കൃഷ്‌ണകുമാർ എന്നിവരും പങ്കെടുത്തു. തുടർന്ന് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഇടപെട്ട് മോട്ടോർ നന്നാക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.
കാലാവധി കഴിഞ്ഞ മോട്ടറിന്റെ തകരാർ പതിവാണ്,
പുതിയത് സ്ഥാപിച്ചെങ്കിൽ മാത്രമെ ശാശ്വത പരിഹാരമാകൂ.
ഇതിന് രണ്ട് ലക്ഷത്തിലധികം രൂപ ചെലവാകും.
വേണ്ടത് ശാശ്വത പരിഹാരം
പതിവായി തകരാറിലാകുന്ന മോട്ടോർ അറ്റകുറ്റപ്പണി നടത്തിയാൽ എത്രകാലം പ്രവർത്തിക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്. അടിയന്തരമായി പുതിയ മോട്ടോർ സ്ഥാപിച്ച് കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം.
ജി.പ്രമോദ്, വാർഡ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |