തൃശൂർ : പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ തൃശൂർ കമ്മിഷണർ അങ്കിത് അശോകനെ മാറ്റി. ആർ.ഇളങ്കോയാകും പുതിയ കമ്മിഷണർ. വേറെ നിയമനം നൽകാതെയാണ് അങ്കിതിനെ മാറ്റിയത്. തൃശൂർ പൂരത്തിൽ അനാവശ്യനിയന്ത്രണം ഏർപ്പെടുത്തിയതുമൂലം ചരിത്രത്തിൽ ആദ്യമായി രാത്രി പൂരത്തിൽ തിരുവമ്പാടി വിഭാഗം എഴുന്നള്ളിപ്പ് നിറുത്തിവച്ചു. പുലർച്ചെ വെടിക്കെട്ട് മണിക്കൂറുകളോളം നീണ്ടുപോയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തിരുവമ്പാടി വിഭാഗത്തെ രാഷ്ട്രീയ നേതാക്കളും മറ്റും ഇടപെട്ട് അനുനയിപ്പിച്ചാണ് രാവിലെ വെടിക്കെട്ട് നടത്തിയത്. സ്വരാജ് റൗണ്ടിലേക്ക് ആളുകളെ കയറ്റിവിടാതെ പല ഭാഗങ്ങളിലും ജനങ്ങളെ തടഞ്ഞതോടെയാണ് തിരുവമ്പാടി വിഭാഗം രാത്രിയിലെ എഴുന്നള്ളിപ്പ് നിറുത്തിവച്ചത്. ഇതോടെ വ്യാപകമായ പ്രതിഷേധം കമ്മിഷണർക്കെതിരെ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ കമ്മിഷണറെ മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. പൂരം അലങ്കോലപ്പെട്ടത് തിരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടിയായിരുന്നു. സുരേഷ് ഗോപിയുടെ ഇടപെടലും ചർച്ചയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |