SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.14 AM IST

പാഞ്ചാലിമേട്ടിലെ തർക്ക ഭൂമിയിൽ സംയുക്ത സർവ്വേ നടത്തി  

panchalimedu

പീരുമേട് : പാഞ്ചാലിമേട്ടിലെ തർക്ക ഭൂമിയിൽ റവന്യൂ, വനം,ടൂറിസം, വകുപ്പുകളുടെ സംയുക്ത സർവ്വേ നടത്തി.വനം വകുപ്പിന്റെ കൈയ്യിലുള്ള രേഖയെ അടിസ്ഥാനമാക്കിയുള്ള സർവ്വേയായിരുന്നു.റവന്യൂ വിഭാഗത്തിന്റെ സർവ്വേ നടപടിക്രമങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് കളക്ടർക്ക് കൈമാറും.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ്സബ് കളക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത് .
റവന്യൂ വകുപ്പിൽ നിന്നും വിട്ടു കിട്ടിയ ഭൂമിയിൽ ജില്ല ടൂറിസം വകുപ്പാണ് വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പാഞ്ചാലിക്കുളം,
ബോട്ടിങ്ങും, ഫ്ളവർ ഗാർഡനുൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ 3.2 കോടി രൂപ അനുവദിച്ചിരുന്നു. ബോട്ടിങ് ആരംഭിക്കാനുള്ള ചെക്ക് ഡാമിന്റെ പണികൾ നടന്നു വരുന്നതിനിടെയാണ് വനം വകുപ്പ് നിർമ്മാണപ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ചെക്ക്ഡാമിന്റെ മൂന്നിൽ ഒരു ഭാഗം വനം വകുപ്പിന്റെതാണെന്ന് വനം വകുപ്പ് പറയുന്നത് ഇതിന്റെ സ്‌കെച്ചും വനംവകുപ്പ് അധികൃതരുടെ പക്കലുണ്ട്. എന്നാൽ നിർമ്മണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചത് ടൂറിസം വികസനത്തെ തകർക്കുമെന്നാണ് ആക്ഷേപം ഉയർന്നത്. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ് ഇതേ തുടർന്നാണ് ഇന്നലെ ഇവിടെ സംയുക്ത പരിശോധന നടത്തിയത്.

ആദ്യം വനം വകുപ്പിന്റെ രേഖയെ അടിസ്ഥാനമാക്കിയുള്ള സർവ്വേയാണ് നടത്തിയത് അടുത്ത ദിവസം റവന്യൂ വകുപ്പിന്റെ രേഖകൾ പരിശോധിക്കും. . തുടർന്ന് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും .ഭൂമിയുടെ അതിർത്തിയിലെ ജെണ്ടകൾ ആധുനിക സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് വരുന്നതിനിടയിൽ 3 ജണ്ടകൾ ഈ പ്രദേശത്ത് കാണാതാകുകയും ഇതു സംബന്ധിച്ച പരിശോധനക്കിടെയിലാണ് പ്രശ്നം ശ്രദ്ധയിൽ പെട്ടതെന്നും തുടർ നടപടികൾ നടത്തിയതെന്നുമാണ് വനം വകുപ്പ് അധികൃതർപറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.