നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത ചെറുമകളെ പീഡിപ്പിച്ച വായോധികന് 96 വർഷം തടവും 1,50,000 രൂപ പിഴയും ശിക്ഷ. വെങ്ങാനൂർ സ്വദേശിയായ 75കാരനെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജ് (പോക്സോ )കെ.വിദ്യാധരൻ ശിക്ഷിച്ചത്. 2022ലാണ് സംഭവം. മകളുടെ 4 വയസ് പ്രായമുള്ള കുട്ടിയെ ഡ്രിങ്ക്സ് വാങ്ങി നൽകി വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ പ്രവൃത്തി ക്രൂരവും നിന്ദ്യവുമാണെന്ന് കോടതി വിലയിരുത്തി. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ 23സാക്ഷികളെയും 26 രേഖകളും ഹാജരാക്കി. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയിരുന്ന രാഹുൽ രവീന്ദ്രനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്.സന്തോഷ് കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |