SignIn
Kerala Kaumudi Online
Tuesday, 23 July 2024 4.38 AM IST

സർക്കാരിന്റെ നയത്തിന് ശക്തി പകരുന്ന പരിഷ്കരണം : മന്ത്രി ആ‍ർ. ബിന്ദു

അതേസമയം, സംസ്ഥാനത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാനുള്ള സർക്കാർ നയത്തിന് ശക്തിപകരുന്നതാണ് സാങ്കേതിക സർവകലാശാലയുടെ പുതിയ ബി.ടെക് പാഠ്യപദ്ധതിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. പരിഷ്‌ക്കരിച്ച പാഠ്യപദ്ധതിയുടെ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു.

അതിവേഗം വികസിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്കനുസരിച്ച് വിദ്യാർത്ഥികൾക്ക് നൈപുണ്യം ലഭ്യമാക്കുകയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം. ഉള്ളടക്കത്തിലെ അമിതഭാരമൊഴിവാക്കി വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള വിജ്ഞാനം പഠിതാക്കളിലുണ്ടാക്കാനുള്ള ശ്രമവും പുതിയ പാഠ്യപദ്ധതിയിലുണ്ട് .

റോബോട്ടിക്സ്, ഐഒടി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഡാറ്റ സയൻസ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ വരവോടെ അനന്തമായ സാധ്യതകളാണ് എൻജിനീയറിംഗ് രംഗത്ത് വരുന്ന നാളുകളിലുണ്ടാവുന്നത്.
ഈ സാദ്ധ്യതകൾ മുന്നിൽക്കണ്ടാണ് സർവകലാശാല പാഠ്യപദ്ധതിയിൽ സമഗ്രപരിഷ്‌കരണം നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതിനൂതനവും വിദ്യാർത്ഥി കേന്ദ്രീകൃതവുമാണ് പരിഷ്‌കരിച്ച ബിടെക് പാഠ്യപദ്ധതിയെന്ന് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.ഷാലിജ് പി.ആർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.സഞ്ജീവ് ജി, ഡോ.വിനോദ് കുമാർ ജേക്കബ്, ഡീൻ അക്കാഡമിക് ഡോ.വിനു തോമസ്, ഡയറക്ടർ അക്കാഡമിക് ഡോ.ലിബീഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.