കൊച്ചി: കേരള മുൻ ഫുട്‌ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്നുരാവിലെ ഏഴേമുക്കാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.
കളിക്കാരനായും പരിശീലകനായും നാല് പതിറ്റാണ്ടോളം കളിക്കളത്തിൽ സജീവമായിരുന്നു. മോഹൻ ബഗാൻ, എഫ് സി കൊച്ചിൻ, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്. ഐ എം വിജയൻ, ജോ പോൾ അഞ്ചേരി അടക്കം നിരവധി പ്രശസ്തരെ പരിശീലിപ്പിച്ചുണ്ട്. കളിക്കാരൻ എന്ന നിലയിൽ നീണ്ട 15 വർഷം കളത്തിലുണ്ടായിരുന്നു. 'ഫുട്‌ബോൾ മൈ സോൾ' എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മൃതദേഹം ചാലക്കുടിയിലെ വീട്ടിലേയ്ക്ക് കൊണ്ട് വരും. സംസ്കാരം നാളെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |