തിരുവനന്തപുരം: കേരളത്തിലെ വ്യവസായ നയം യൂറോപ്പിന്റെ വ്യവസായ വികസന രേഖയ്ക്കു സമാനമാണെന്ന് യുണൈറ്റഡ് നേഷൻസ് സർവകലാശാലയിലെ പ്രൊഫ. നന്ദിത മാത്യു പറഞ്ഞു. ലോക കേരളസഭയിൽ നടന്ന ചർച്ച ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു.
വിവിധ രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം എന്ന് ആൽബൻ ജോസഫ് ആവശ്യപ്പെട്ടു. നൈജീരിയ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപ സാദ്ധ്യതകളെപ്പറ്റിയും അദ്ദേഹം പറഞ്ഞു.
ഇന്റേൺഷിപ്പിനുള്ള അവസരം വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തി പുതുതൊഴിൽ സംസ്‌കാരം സൃഷ്ടിക്കണമെന്ന് കുര്യൻ ജേക്കബ് പറഞ്ഞു. പ്രവാസി വിദ്യാഭ്യാസ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കി ഉന്നതവിദ്യാഭ്യാസ മേഖലയിലെ സിലബസ് പരിഷ്‌കരിക്കണമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെന്റൽ ഹെൽത്ത് മേഖലകളിൽ സർക്കാർ കോഴ്സുകൾ ആരംഭിക്കണമെന്നും നിർദ്ദേശമുണ്ടായി. ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ അസാപ്പ് പ്രോഗ്രാമുകൾ ഓഡിറ്റ് ചെയ്യണമെന്നും വിദ്യാർത്ഥി കുടിയേറ്റം നിയന്ത്രിക്കണമെന്നും നിഷാദ് ടി.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |