ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ സിറിൽ റമഫോസ പ്രസിഡന്റായി തുടരും. റമഫോസയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസും (എ.എൻ.സി) ഡെമോക്രാറ്റിക് അലയൻസ് പാർട്ടിയും സഖ്യസർക്കാർ രൂപീകരിക്കാൻ ധാരണയായി.
മേയ് അവസാനം നടന്ന പൊതുതിരഞ്ഞെടുപ്പിൽ എ.എൻ.സി 40 ശതമാനം വോട്ട് ( 159 സീറ്റ് ) മാത്രമാണ് നേടിയത്. മൂന്ന് ദശാബ്ദമായി 50 ശതമാനത്തിന് മുകളിൽ നേടി രാജ്യത്ത് ഭരണം നിലനിറുത്തിയിരുന്നാണ് നെൽസൺ മണ്ടേലയുടെ പാർട്ടിയായ എ.എൻ.സി.
രണ്ടാം സ്ഥാനത്തുള്ള ഡെമോക്രാറ്റിക് അലയൻസ് 22 ശതമാനം ( 87 സീറ്റ് ) നേടിയിരുന്നു. 400 അംഗ പാർലമെന്റിലെ 201 എം.പിമാരുടെ പിന്തുണയാണ് പ്രസിഡന്റിനും സർക്കാരിനും വേണ്ടത്. രണ്ട് ചെറു പാർട്ടികളും സഖ്യ സർക്കാരിന്റെ ഭാഗമാകും. 71കാരനായ റമഫോസ 2018ലാണ് അധികാരത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |