റിയാദ് : പ്രാർത്ഥനയുടെ പുണ്യവുമായി വിശുദ്ധ അറഫാ സംഗമം.സൗദി അറേബ്യൻ പൗരന്മാരും വിദേശികളും അടക്കം 20 ലക്ഷത്തിലേറെ ഹജ്ജ് തീർത്ഥാടകരാണ് ഇന്നലെ അറഫയിൽ ഒത്തുചേർന്നത്. വിശുദ്ധ ഹജ്ജ് കർമ്മങ്ങളിലെ സുപ്രധാന കർമ്മമാണ് അറഫാ സംഗമം. ശുഭ്രവസ്ത്രധാരികളായി പ്രാർത്ഥനാ നിർഭരമായ മനസോടെ വിശ്വാസികൾ ഇന്നലെ സൂര്യാസ്തമയം വരെ അറഫാ സമതലത്തെ ഭക്തിസാന്ദ്രമാക്കി. സൂര്യാസ്തമയശേഷം അവർ ഏഴ് കിലോമീറ്റർ അകലെയുള്ള മുസ്ദലിഫയിലേക്ക് നീങ്ങി.
മിനായിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശവുമായി ഹാജിമാർ അറഫ മൈതാനിയിലേക്ക് നീങ്ങിത്തുടങ്ങിയത്. അറഫയിലേക്ക് വിശ്വാസികളെ എത്തിക്കാൻ വിപുലമായ ഗതാഗത സൗകര്യം സൗദി അറേബ്യൻ ഭരണകൂടം ഒരുക്കിയിരുന്നു. വിശ്വാസികൾ ഇന്ന് പുലർച്ചെ ജംറകളിലെ കല്ലേറ് കർമ്മത്തിനായി മിനായിലേക്ക് തിരിച്ചെത്തും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് ബലി പെരുന്നാൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |