വൈപ്പിൻ: വനിതാ ഓട്ടോ ഡ്രൈവറായ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര തച്ചാട്ടുതറ ജയയെ (47) ക്രൂരമായി ആക്രമിച്ച ശേഷം നാടുവിട്ട ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേരെ മുംബയിൽ നിന്ന് ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഗോവയിലേക്കും അവിടെ നിന്ന് മുംബയിലേക്കും കടക്കുകയായിരുന്നു. പ്രതികളുമായി പൊലീസ് സംഘം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം ക്വട്ടേഷന്റെ സൂത്രധാരനായ ബന്ധു സജീഷും ക്വട്ടേഷൻ സംഘത്തിലെ മറ്റൊരാളും ഇപ്പോഴും ഒളിവിലാണ്. കേസിൽ ഗുഡാലോചനക്കുറ്റത്തിന് ജയയുടെ പിതൃസഹോദരിയുടെ മകളും സജീഷിന്റെ ഭാര്യയുമായ പ്രിയങ്ക, സജീഷിന്റെ കൂടെ ജോലിചെയ്യുന്ന നായരമ്പലം സ്വദേശി വിധുൻ ദേവ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതേ സമയം ചികിത്സാച്ചെലവിന് പണമില്ലാതെ ജയ ഇപ്പോഴും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |