ന്യൂഡൽഹി: മാദ്ധ്യമ പരസ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളില്ലെന്ന് എല്ലാ പരസ്യദാതാക്കളും ഏജൻസികളും സ്വയം സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന ഇന്നലെ മുതൽ നിലവിൽ വന്നു. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണിത്.
ടിവി, റേഡിയോ പരസ്യങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ബ്രോഡ്കാസ്റ്റ് സേവാ പോർട്ടലിലാണ് സമർപ്പിക്കേണ്ടത്. പത്ര, ഡിജിറ്റൽ/ഇന്റർനെറ്റ് പരസ്യങ്ങൾക്ക് പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ പോർട്ടലിലും. പരസ്യദാതാവിന്റെ അല്ലെങ്കിൽ പരസ്യ ഏജൻസിയുടെ അംഗീകൃത പ്രതിനിധി ഒപ്പിട്ട സർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്.
പരസ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളില്ലെന്നും കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങളും പത്രപ്രവർത്തന മാനദണ്ഡങ്ങളും ഉൾപ്പെടെ പാലിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തണം. ഈ സ്വയം സാക്ഷ്യപ്പെടുത്തൽ അപ്‌ലോഡ് ചെയ്താതെ ഒരു പരസ്യവും നൽകാനാകില്ല. സുതാര്യത, ഉപഭോക്തൃ സംരക്ഷണം, ഉത്തരവാദിത്വമുള്ള പരസ്യ രീതികൾ എന്നിവ ഉറപ്പാക്കാനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയത്. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷൻ ഇത് നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |