SignIn
Kerala Kaumudi Online
Saturday, 22 June 2024 5.22 AM IST

മോദി ജമ്മുകാശ്‌മീരിലേക്ക്; 3,300 കോടിയുടെ പദ്ധതികൾ

modi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളെയും ജമ്മുകാശ്‌മീരിൽ സന്ദർശനം നടത്തും. മൂന്നാം വട്ടം അധികാരത്തിലേറിയ ശേഷമുള്ള ആദ്യ സന്ദർശനമാണ്.

3,300 കോടി രൂപയുടെ വികസന പദ്ധതികളിൽ പൂർത്തിയായവയുടെ ഉദ്ഘാടനവും തുടങ്ങുന്നവയുടെ തറക്കല്ലിടലും നിർവഹിക്കും.

ഇന്ന് വൈകിട്ട് 6 മണിക്ക് ശ്രീനഗർ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ (എസ്‌.കെ.ഐ.സി.സി) നടക്കുന്ന ‘യുവാക്കളെ ശക്തിപ്പെടുത്തൽ, ജമ്മുകാശ്‌മീരിന്റെ പരിവർത്തനം' പരിപാടിയിൽ

റോഡ് വികസനം, ജലവിതരണം, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യവികസനം തുടങ്ങി 1,500 കോടിയിലധികം രൂപ ചെവഴിച്ചുള്ള 84 പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ചെനാനി-പട്നിടോപ്പ്-നശ്രീ ടണലിന്റെ ഭാഗം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളുടെ വികസനം, സർക്കാർ ഡിഗ്രി കോളേജുകളുടെ നിർമ്മാണം തുടങ്ങിയവയ്‌ക്ക് തറക്കല്ലിടുകയാണ്.

കാർഷിക, അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 1,800 കോടി രൂപയുടെ ജെ.കെ.സി.ഐ.പി പദ്ധതികളുടെ പ്രഖ്യാപനവും നടത്തും. സർക്കാർ സർവീസിൽ നിയമിതരായ 2000-ലധികം പേർക്കുള്ള നിയമന കത്തുകളും പ്രധാനമന്ത്രി വിതരണം ചെയ്യും.

അന്താരാഷ്ട്ര യോഗ ദിനം

നാളെ ജൂൺ 21-ന് 10-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ രാവിലെ 6.30ന് ശ്രീനഗറിലെ എസ്‌.കെ.ഐ.സി.സിൽ നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.