റിയാദ്: ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിനിടെ 645 തീർത്ഥാടകർ മരണപ്പെട്ടതായും ഇതിൽ 68 ഇന്ത്യൻ പൗരന്മാരുണ്ടെന്നും റിപ്പോർട്ട്. ഒരു സൗദി അറേബ്യൻ നയതന്ത്രജ്ഞനാണ് കണക്കുകൾ പുറത്തുവിട്ടത്. ചില മരണങ്ങൾ സ്വാഭാവിക കാരണങ്ങൾ മൂലമാണ്. കടുത്ത ചൂടും സൂര്യാഘാതവുമാണ് ഏറിയ പങ്ക് മരണങ്ങൾക്കും പിന്നിൽ. മക്കയിൽ ചൂട് 51 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. കഴിഞ്ഞ ദിവസം രണ്ട് കർണാടക സ്വദേശികളുടെ മരണം സ്ഥിരീകരിച്ചിരുന്നു.
അതേ സമയം, മരിച്ചവരിൽ 300ലേറെ ഈജിപ്റ്റുകാരും 60 ജോർദ്ദാൻ പൗരന്മാരും ഉൾപ്പെടുന്നു. ഇൻഡോനേഷ്യ, ഇറാൻ, സെനഗൽ, ട്യൂണീഷ്യ, ഇറാക്ക് പൗരന്മാരും മരിച്ചവരുടെ പട്ടികയിലുണ്ട്. സൗദി അറേബ്യൻ ഭരണകൂടം മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |