കൊച്ചി: പൊലീസിൽ ആത്മഹത്യ പെരുകിയെന്ന ആക്ഷേപത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആക്ടിംഗ് ചെയർപേഴ്‌സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശിച്ചു. ജൂലായ് 24ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഒരാഴ്ചയ്‌ക്കിടെ അഞ്ച് പൊലീസുകാർ ആത്മഹത്യ ചെയ്‌തെന്ന പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. വിഴിഞ്ഞം എസ്.ഐ കുരുവിള ജോർജ്, വണ്ടൻമേട് സ്റ്റേഷൻ സി.പി.ഒ എ.ജി. രതീഷ്, കൊച്ചി ഇൻഫോ പാർക്ക് സ്റ്റേഷനിലെ മധു, തൃശൂർ പൊലീസ് അക്കാഡമിയിലെ എസ്.ഐ ജിമ്മി ജോർജ്, ആലപ്പുഴ സായുധ പൊലീസ് ക്യാമ്പിലെ ഡ്രൈവർ സുധീഷ് എന്നിവരാണ് കഴിഞ്ഞയാഴ്ച ജീവനൊടുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |