പാലക്കാട്: യുവതിയെ വീടിനുളളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിതയാണ് (26) മരിച്ചത്. ഒളിവിൽപ്പോയ ഭർത്താവായ നിഖിലിനെ പൊലീസ് പിടികൂടി. ഇയാളെയും രണ്ട് കുട്ടികളെയും യുവതിയുടെ മരണശേഷം കാണാനില്ലെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. സജിതയും ഭർത്താവും കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. നിഖിൽ മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
അതേസമയം, തിരുവനന്തപുരം വെളളറടയിലും എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അരുള നന്ദകുമാർ- ഷൈനി ദമ്പതികളുടെ മകൻ അഖിലേഷ് കുമാറാണ് മരിച്ചത്. വീട്ടിൽ ജനാലയിലെ കമ്പിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തൂങ്ങിമരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് പുറത്തുനിന്നും ആരും വന്നിട്ടില്ലെന്നാണ് വിവരം. വെള്ളറട പൊലീസും വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും കുട്ടിയുടെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.
ദുരൂഹതയുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തും. അഡീഷനൽ റൂറൽ എസ്‌പി ആർ.പ്രതാപൻ നായർ, നെയ്യാറ്റിൻകര ഡിവൈഎസ്‌പി അമ്മിണിക്കുട്ടൻ, വെള്ളറട എസ്എച്ച്ഒ ബാബുക്കുട്ടൻ എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി. വാഴിച്ചൽ ഓക്സീലിയം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഖിലേഷ് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |