SignIn
Kerala Kaumudi Online
Tuesday, 16 July 2024 4.43 PM IST

മുൻ ഭാര്യ അവശനിലയിലായപ്പോൾ വസ്‌ത്രങ്ങൾ വലിച്ചുകീറി നഗ്ന ചിത്രങ്ങൾ പകർത്തി, അയച്ചുകൊടുത്തത് കൊടും ക്രിമിനലിന്

sreeja

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വീട്ടമ്മയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ ഭർത്താവ് ക്രൂരമായി മർദിച്ച ശേഷം നഗ്ന ചിത്രങ്ങൾ പകർത്തി അയച്ചുകൊടുത്തത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രദേശവാസിയുടെ മൊബൈൽ ഫോണിലേക്കാണ്. ഇതിൽ മനംനൊന്താണ് വട്ടിയൂർക്കാവ് മണികണ്ഠേശ്വരം ചീനിക്കോണം ശ്രീജിതാ ഭവനിൽ ശ്രീജ (46) ജീവനൊടുക്കിയത്.

ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. അറസ്റ്റിലായ മുൻ ഭർത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്. അഞ്ച് ദിവസം മുമ്പാണ് ഇവർ വിവാഹ മോചനം നേടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2021ൽ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്. ഇതോടെയാണ് ശ്രീജ ഇയാളിൽ നിന്ന് അകന്നത്.

ഏറെനാൾ വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഇവർക്ക് ഈ മാസം 22ന് കോടതിയിൽ നിന്ന് വിവാഹമോചനം ലഭിച്ചു. 24ന് രാത്രി ഏഴരയോടെ ശ്രീജയുടെ വീട്ടിൽ ശ്രീജിത്ത് അതിക്രമിച്ച് കയറി ക്രൂരമായി മർദിച്ചു. വീട്ടിൽ നിന്ന് ഒഴിയണമെന്നും വീട് തന്റെ പേരിൽ എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനം.

അവശനിലയിലായ ശ്രീജയുടെ വസ്‌ത്രങ്ങൾ വലിച്ചുകീറി ശ്രീജിത്ത് മൊബൈലിൽ നഗ്ന ചിത്രങ്ങൾ പകർത്തി. വീടും സ്ഥലവും എഴുതിനൽകിയില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് സമീപവാസിക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തു. ആത്മഹത്യാ പ്രേരണ, നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിലാക്കി ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ശ്രീജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SREEJA DEATH CASE, SREEJITH, EX HUSBAND
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.