ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളിൽ ഒട്ടേറെ അപാകതകളുണ്ടെന്നും ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുമെന്നും ആരോപിച്ച് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. ജൂലായ് ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ഈസാഹചര്യത്തിൽ മൂന്ന് നിയമങ്ങളും നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകനായ കെ. സിദ്ധാർത്ഥ് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. നിയമങ്ങൾ സമഗ്രമായി പഠിക്കാൻ വിദഗ്ദ്ധസമിതി രൂപീകരിക്കണം. സമാനമായ മറ്റൊരു പൊതുതാത്പര്യഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിതയും ക്രിമിനൽ നടപടിക്രമം മാറ്റി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ ബില്ലുമാണ് കേന്ദ്രം കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |