തിരുവനന്തപുരം: അക്യുപംക്ചർ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വ്യാജ ചികിത്സകർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാഷണൽ മെഡിക്കൽ കമ്മിഷൻ(എൻ.എം.സി), നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ(എൻ.സി.ഐ.എസ്.എം), നാഷണൽ കമ്മിഷൻ
ഫോർ ഹോമിയോപ്പതി(എൻ.സി.എച്ച്) കൗൺസിലുകൾ അംഗീകരിച്ച കോഴ്സുകൾക്കാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകുന്നത്. എന്നാൽ സംസ്ഥാനത്ത് അക്യുപംക്ചർ പോലുള്ള ചികിത്സകൾ നടത്തുന്ന വ്യക്തികൾ ഇത്തരത്തിലുള്ള അംഗീകൃത കോഴ്സുകൾ പഠിച്ചവരല്ല. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്ക് മാത്രമേ അക്യുപംക്ചർ ചികിത്സ ചെയ്യാൻ പാടുള്ളൂവെന്ന് കേന്ദ്ര സർക്കാരിന്റെ ഉത്തരവുണ്ട്. ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ചികിത്സ വാഗ്ദാനം ചെയ്യുന്നവരെപ്പറ്റിയുള്ള വിവരങ്ങൾ മെഡിക്കൽ കൗൺസിലിനെ അറിയിക്കണമെന്ന് ഐ.എസ്.എം വൈസ് പ്രസിഡന്റ് ഡോ.പി.കെ. ഹരിദാസ് ആവശ്യപ്പെട്ടു. ഐ.എസ്.എം ലീഗൽ സബ് കമ്മിറ്റി ചെയർമാൻ ഡോ.ഡി.ആർ.സാദത്ത്,ഐ.എസ്.എം കൗൺസിൽ അംഗങ്ങളായ ഡോ.കെ.എ.ഷക്കീർ അലി,ഡോ.അഭിൽമോഹൻ,രജിസ്ട്രാർ ആർ.സുമേഷ് ബാബു,ഷെഹൻ ഷാ,സൽമാൻ,അഭിജിത്ത്,ഷൈനി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |