കൊല്ലം: ഓപ്പറേഷൻ പാനം എന്ന പേരിൽ ജി.എസ്.ടി വകുപ്പ് കഴിഞ്ഞ മാസം 26ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി കൊല്ലം കല്ലുംതാഴത്തെ പ്രമുഖ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. ബില്ലിംഗിനായി ഉപയോഗിക്കുന്ന സോഫ്ട് വെയറിലെ വിവരങ്ങൾ നൽകാൻ സ്ഥാപനവുമായി ബന്ധപ്പെട്ടവർ തയ്യാറായില്ല. സ്ഥാപന ഉടമയ്ക്ക് പിറ്റേ ദിവസം സമൻസ് നൽകിയെങ്കിലും ഹാജരാകാതിരുന്നതിനെ തുടർന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് നീങ്ങാനിരിക്കേ കഴിഞ്ഞ ദിവസം ഉടമ ജി.എസ്.ടി ഓഫീസിലെത്തി. ഹോട്ടൽ ഉടമയുടെ സാന്നിദ്ധ്യത്തിൽ ബില്ലിംഗ് സോഫ്ട് വെയർ പരിശോധിച്ചപ്പോൾ വ്യാപകമായ രീതിയിൽ ബില്ലുകൾ നശിപ്പിച്ചതായി കണ്ടെത്തി. സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സ്ഥാപന ഉടമയും അക്കൗണ്ടന്റും ചേർന്ന് തലേ ദിവസം രാത്രിയാണ് ബില്ലുകൾ നശിപ്പിച്ചതെന്ന് ബോദ്ധ്യമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |