തൊടുപുഴ : എൽ. ഡി. എഫ് സർക്കാർ തുടർന്നു വരുന്ന അദ്ധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണമെന്ന് കെ .പി. എസ് .ടി എ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച 8 രൂപ എന്നത് 6 രൂപയായി കുറയ്ക്കുന്ന നിലപാടാണ് ഏറ്റവും അവസാനമായി സർക്കാർ സ്വീകരിച്ചത്. മുട്ട, പാൽ എന്നിവയുടെ തുക സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. രണ്ട് ശതമാനം ഡി .എ യുടെ മുപ്പത്തി ഒമ്പത് മാസത്തെ കുടിശ്ശിക ലഭിക്കുന്നതിനായി നൽകിയ കേസിലും സർക്കാർ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പരിശ്രമമാണ് നടത്തുന്നത്. ഏറ്റവും ഒടുവിൽ ആർ റ്റി ഇ ആക്ടിന് വിരുദ്ധമായി 220 ദിവസത്തെ ഏകപക്ഷീയമായ അക്കാഡമിക് കലണ്ടർ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് കെ പി എസ് ടി എ ഫയൽ ചെയ്ത ഹർജി രണ്ടാം തവണ വാദത്തിനെടുത്തപ്പോഴും മറുപടി പോലും ഫയൽ ചെയ്യാതെ അഡ്വക്കറ്റ് ജനറലിന്റെ സൗകര്യത്തിനായി കേസ് ഒരു മാസം മാറ്റിവയ്ക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുകയാണ് സർക്കാർ ചെയ്തത്. സർക്കാരിനെതിരെ ഉച്ചഭക്ഷണം, ഡി എ അരിയർ , അശാസ്ത്രീയമായ അക്കാഡമിക് കലണ്ടർ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ കെ പി എസ് ടി എ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട് ശക്തമായ നിയമപോരാട്ടത്തിലൂടെയും ജനാധിപത്യപരമായ സമരമാർഗങ്ങളിലൂടെയും അധ്യാപകരുടെ അവകാശ സംരക്ഷണത്തിനായി കെ പി എസ് ടി എ മുന്നോട്ടു പോകും.സംസ്ഥാന സെക്രട്ടറി പി എം നാസർ ,സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ ബിജോയ് മാത്യു,സംസ്ഥാന കൗൺസിൽ അംഗം സജി മാത്യു, ഷിന്റോ ജോർജ്, ദീപു ജോസ്, വി. ആർ രതീഷ് ,സുനിൽ തോമസ് ,രാജിമോൻ ഗോവിന്ദ്, ബിജു ഐസക് , ജോസഫ് മാത്യു , ജീസ്. എം അലക്‌സ്, ജിബിൻ ജോസഫ്,ജിൻസ് കെ ജോസ്,എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |