തിരുവനന്തപുരം: ക്ഷീരസംഘങ്ങൾ വിൽക്കുന്ന മിൽമ കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡി നൽകാൻ തിരുവനന്തപുരം മേഖല യൂണിയൻ തീരുമാനിച്ചു. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ വിൽപ്പന നടത്തുന്ന കാലിത്തീറ്റയ്ക്കാണ് സബ്സിഡിയെന്ന് മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു.
കർഷകരുടെ പാലളവിന് ആനുപാതികമായി സബ്സിഡി ലഭിക്കും. ഇതിലൂടെ 1.25 കോടി രൂപയുടെ അധികചെലവുണ്ടാകും.
നടപ്പു സാമ്പത്തികവർഷം ക്ഷീരകർഷകരുടെ ക്ഷേമത്തിനായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേയാണ് കാലിത്തീറ്റ സബ്സിഡി നൽകുന്നത്.
ഇതിനൊപ്പം കന്നുകാലി ഇൻഷ്വറൻസ് സബ്സിഡിയും നൽകുന്നു. ഇൻഷ്വർ ചെയ്യുന്ന കാലാവധിക്ക് അനുസൃതമായി 2000 രൂപ മുതൽ 3500 രൂപ വരെ സബ്സിഡി അനുവദിക്കുന്നതിന് 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പരമാവധി ക്ഷീരകർഷകർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |